അലംകൃതമായ സാരിയും, സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച വധു കുട്ടികളും, കുടുംബാംഗങ്ങളുമായി വിവാഹ വേദിയിലേക്കു ആചാരപൂര്‍വ്വം കടന്നു വരുമ്പോള്‍ അതിഥികള്‍ അവരെ സ്വാഗതം ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് നിക്കാഹ്, പിന്നാലെ സമുദായാംഗങ്ങള്‍ മുഴുവന്‍ ഈ സ്ത്രീ പുരുഷ സംഗമത്തെ ആദരിച്ച് ആഘോഷത്തിലമരുന്നു. മുസ്ലീം വിവാഹ വേദികള്‍ വിശുദ്ധമായ ആചാരങ്ങളുടെയും, ആഘോഷപൂര്‍വ്വമായ കീഴ്‌വഴക്കങ്ങളുടെയും സംഗമമാണ്. വധുവിന്റെ വരവ്, ആശംസകള്‍ കൈമാറല്‍, സൃഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥനയും സദ്യയും ആഘോങ്ങള്‍ക്കുമായുള്ള ഒത്തുചേരല്‍ എന്നിവയാല്‍ മുസ്ലീം വിവാഹ വേദി അവിസ്മരണീയമാകും.
വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസം വധുവിന്റെ വീട്ടിൽ നടക്കുന്ന 'മൈലാഞ്ചി ഇടൽ' ചടങ്ങ് ഏറെ വർണ്ണാഭമാണ്. വധുവിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി കൊണ്ട് മനോഹരമായ ഡിസൈനുകൾ വരയ്ക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾ ഒപ്പന പാടി ആഘോഷിക്കുന്നു. ഇത് വധുവിന്റെ സൗന്ദര്യത്തെയും വിവാഹത്തിനായുള്ള ഒരുക്കത്തെയും സൂചിപ്പിക്കുന്നു.
മുസ്ലീം വിവാഹങ്ങളിലെ ഏറ്റവും ആകർഷകമായ ഘടകമാണ് സമൃദ്ധമായ സദ്യ. പലതരം മലബാർ ബിരിയാണികൾ, പത്തിരി, പൊരിച്ച കോഴി, അലുവ എന്നിവയ്ക്ക് പുറമേ 'സുലൈമാനി' (ഒരു പ്രത്യേക തരം ചായ) കൂടി വിളമ്പുന്നതോടെ വിരുന്ന് പൂർണ്ണമാകുന്നു. കാലം മാറിയതോടെ പഴയ തരത്തിലുള്ള സദ്യയുടെ രീതിയും മാറി. ഇന്ന തനത് അറബ് വിഭവങ്ങളും മുഗൾ വിഭവങ്ങളും തനി കേരളീയ വിഭവങ്ങളും മേശ നിറയ്ക്കും.
വധു വിവാഹ വേദിയിലേക്ക് എത്തുമ്പോൾ മുതിർന്നവർ അവരെ മന്ത്രങ്ങൾ ചൊല്ലി അനുഗ്രഹിക്കുന്നതും, സ്വർണ്ണ മോതിരങ്ങളോ വളകളോ സമ്മാനമായി നൽകുന്നതും പതിവാണ്.