ഇസ്ലാമിക വിവാഹ കരാര്‍ പ്രകാരം സാക്ഷികളുടെയും, മതപുരോഹിതനായ ക്വാസിയുടെയും സാന്നിദ്ധ്യത്തില്‍ വരന്റെയും, വധുവിന്റെയും രക്ഷിതാക്കള്‍ ഹസ്തദാനം ചെയ്യുന്നതിലൂടെ നിക്കാഹിന്റെ വിശുദ്ധ നിമിഷങ്ങള്‍ പൂര്‍ത്തിയാകുന്നു. പാരമ്പര്യം, സമുദായത്തിന്റെ അനുഗ്രഹം എന്നിവയാല്‍ രണ്ടു കുടുംബങ്ങളെയും ബന്ധിപ്പിക്കുന്ന ഈ നിക്കാഹ് ചടങ്ങ് വിശ്വാസത്തിന്റെ അര്‍പ്പണത്തിന്റെയും, സാമുദായിക പങ്കാളിത്തത്തിന്റെയും സാക്ഷ്യമാണ്. മുസ്ലീം വിവാഹങ്ങളുടെ കാതലും അതു തന്നെ.
നിക്കാഹ് കർമ്മം പൂർത്തിയായ ഉടൻ പള്ളിയിലോ വിവാഹ വേദിയിലോ കൂടിയിരിക്കുന്നവർക്ക് ഈന്തപ്പഴമോ മറ്റ് മധുരപലഹാരങ്ങളോ വിതരണം ചെയ്യുന്ന രീതിയുണ്ട്. ചടങ്ങിന് ശേഷം വരൻ അവിടെയുള്ള മുതിർന്നവരുമായി കൈകൊടുത്തു അനുഗ്രഹം വാങ്ങും.
കേരളത്തിലെ മിക്ക മഹല്ലുകളിലും നിക്കാഹ് ചടങ്ങ് കഴിഞ്ഞാലുടൻ പള്ളിയിലെ ഔദ്യോഗിക രജിസ്റ്ററിൽ വരനും വധുവിന്റെ പിതാവും സാക്ഷികളും ഒപ്പുവെക്കുന്നു.
അറബ് സ്വാധീനം വിളിച്ചു പറയുന്നതാണ് കേരള മുസ്ലീങ്ങളുടെ സാധാരണയായുള്ള പാരമ്പര്യ വേഷം. ആണ്‍കുട്ടികളും, പുരുഷന്മാരും നീണ്ട ശരീരം മുഴുവന്‍ മറയുന്ന കുപ്പായമായ തോബും, ശിരോവസ്ത്രവും ധരിക്കും. സാംസ്‌കാരിക തുടര്‍ച്ചയും എളിമയും പ്രദര്‍ശിപ്പിക്കുന്ന വേഷമാണിത്. ഉത്സവങ്ങള്‍, പ്രാര്‍ത്ഥനാ കൂട്ടിച്ചേരല്‍, പ്രത്യേക അവസരങ്ങള്‍ എന്നിപ്പോഴെല്ലാം അവരീ വസ്ത്രം ധരിക്കും, വിശ്വാസവും, തനിമയും പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ് ഈ വേഷവിധാനം.
എന്നാൽമറ്റ് വസ്ത്രങ്ങളും പ്രചാരത്തിലുണ്ട്. പുരുഷന്മാർക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള വസ്ത്രമാണ് മുണ്ട്. മുസ്ലീം പുരുഷന്മാർ പൊതുവെ മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന രീതിയാണ് പിന്തുടരാറുള്ളത്. വെള്ള മുണ്ടും അതിൽ കറുത്തതോ നിറമുള്ളതോ ആയ കരകളും (Border) ഉപയോഗിക്കുന്നത് മലബാറിൽ വളരെ സാധാരണമാണ്.
സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പ്രധാനമായ ഒന്നാണ് 'തട്ടം'. തല മറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഈ വസ്ത്രം വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്. പുറത്തുപോകുമ്പോൾ ശരീരം മുഴുവൻ മറയ്ക്കുന്ന പർദ്ദ ധരിക്കുന്ന രീതിക്ക് അടുത്ത കാലത്തായി വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.
പുരുഷന്മാർ തലയിൽ ധരിക്കുന്ന വസ്ത്രത്തിന് പ്രാദേശികമായ മാറ്റങ്ങളുണ്ട്. വെള്ളനിറത്തിലുള്ള നൂൽ തൊപ്പികൾ, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന എംബ്രോയ്ഡറി ചെയ്ത തൊപ്പികൾ, എന്നിവയ്ക്ക് പുറമെ പ്രായമായവർ തലയിൽ കെട്ടുന്ന 'റൂമാൽ' (ചെറിയ തോർത്ത് പോലെയുള്ള തുണി) എന്നിവയും ഈ വേഷവിധാനത്തിന്റെ ഭാഗമാണ്.