കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളില്‍ നിത്യഹരിതനായകനാണ്‌ കാരിച്ചാല്‍ ചുണ്ടന്‍. 1970-ല്‍ നിര്‍മ്മിച്ച്‌ 1971-ല്‍ നീറ്റിലിറക്കിയ ഈ ചുണ്ടന്‍ 'കാരി' എന്നും 'ജലചക്രവര്‍ത്തി' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 16 പ്രാവശ്യമാണ്‌ കാരിച്ചാല്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി നേടിയത്‌. 1974-ല്‍ ആദ്യ നെഹ്‌റു ട്രോഫി നേടിയ കാരിച്ചാല്‍, അടുത്ത രണ്ടു വര്‍ഷം കൂടി തുടര്‍ച്ചയായി ട്രോഫി നേടി ഹാട്രിക്കിന്‌ അര്‍ഹനായി. വീണ്ടും 1982, 1983, 1984 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ വിജയം രണ്ടാമത്തെ ഹാട്രിക്കിന്‌ കാരണമായി. ചുരുക്കത്തില്‍ കാരിച്ചാല്‍ തുഴയുന്ന എല്ലാ സംഘങ്ങള്‍ക്കും നെഹ്‌റു ട്രോഫി നേടാന്‍ കഴിഞ്ഞു എന്നത്‌ ഐതിഹാസിക വിജയമായി മാറി. 33 പ്രാവശ്യം നെഹ്‌റു ട്രോഫി അവസാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കാരിച്ചാല്‍ ചുണ്ടന്‌ 2024-ലിലേതടക്കം 16 പ്രാവശ്യവും നെഹ്‌റു ട്രോഫി നേടാന്‍ കഴിഞ്ഞു എന്നത്‌ ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ പല അറ്റകുറ്റപ്പണികളും നവീകരണങ്ങളും കാരിച്ചാല്‍ ചുണ്ടനില്‍ നടത്തിയിട്ടുണ്ട്‌. അവസാനഘട്ട പുതുക്കല്‍ 2020-ല്‍ ആയിരുന്നു. പഴയ രൂപം സംരക്ഷിച്ചു കൊണ്ടു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഒരു പുതിയ ഭാവമാണ്‌ കാരിച്ചാല്‍ ചുണ്ടന്‍ കൈവരിച്ചിരിക്കുന്നത്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page