പത്തിരിയും, കോഴിക്കറിയും


പത്തിരിയും, കോഴിക്കറിയും

മലബാറിലെ വിരുന്നുകളിലെ ഏറ്റവും മികച്ച ചേരുവയാണ് പത്തിരിയും കോഴിക്കറിയും. അതിഥികൾ വന്നാൽ സൽക്കരിക്കാൻ ഇതിലും മികച്ച മറ്റൊരു വിഭവം മലബാറുകാർക്ക് ഇല്ലെന്നുതന്നെ പറയാം. നേര്‍ത്തതും മൃദുവുമായ അരി അരച്ച് പരത്തി ചുട്ടെടുക്കുന്ന പലഹാരമാണ് പത്തിരി.

അരി അരച്ച് ഉണ്ടാക്കുന്നതിന് പറമേ അരിപ്പൊടി കൊണ്ടും ഇത് ഉണ്ടാക്കാറുണ്ട്. ഈ നേർത്ത റൊട്ടിയ്ക്ക് പല വൈവിധ്യങ്ങളുണ്ട്. തുണിപോലെ നേർത്ത പത്തിരിയാണ് ഇതിൽ പ്രധാനം. ഇതാണ് കോഴിക്കറിയുടെ കൂടെ ഏറ്റവും കൂടുതൽ കഴിക്കുന്നത്.

ഒറോട്ടി അല്ലെങ്കിൽ കട്ടിപ്പത്തിരി, അല്പം കനത്തിൽ ചുട്ടെടുക്കുന്നത് ആണ്. ഇതിൽ തേങ്ങ ചേർക്കാറുണ്ട്.

അരിമാവ് തിളച്ച വെള്ളത്തിലിട്ട് വാട്ടി കുഴച്ചെടുത്ത് അതുകൊണ്ടും പത്തിരി ഉണ്ടാക്കും.

എണ്ണ ഒട്ടും ചേർക്കാതെ ചുട്ടെടുക്കുന്നതിനാൽ ഇത് ആരോഗ്യകരവുമായ ഭക്ഷണമാണ്. പത്തിരി ഉണ്ടാക്കി കഴിഞ്ഞാൽ അല്പം തേങ്ങാപ്പാലിൽ മുക്കിയെടുക്കുന്നത് അത് കൂടുതൽ മൃദുവാക്കാൻ സഹായിക്കും.

പത്തിരിക്കൊപ്പം കഴിക്കുന്ന കോഴിക്കറിക്ക് ഒരു പ്രത്യേക സ്വാദുണ്ട്. അത് സാധാരണ കറികളിൽ നിന്ന് വ്യത്യസ്തമാകുന്നത് പ്രധാനമായും തേങ്ങയുടെ ഉപയോഗം കൊണ്ടാണ്. തേങ്ങയും മസാലകളും ചുവക്കെ വറുത്ത് അരച്ചുണ്ടാക്കുന്ന കറിക്ക് നല്ല കടുപ്പവും മണവും ഉണ്ടാകും.

മുളക് കുറച്ച്, തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും ചേർത്തുണ്ടാക്കുന്ന വെളുത്ത നിറത്തോടുകൂടിയ കറിയായും ഉണ്ടാക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ ധാരാളമായ ഉപയോഗവും വെളിച്ചെണ്ണയിൽ കറിവേപ്പിലയും ചെറിയ ഉള്ളിയും താളിക്കുന്നതുമാണ് ഈ കറിയുടെ പ്രത്യേകത.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍