കളത്തിനു മുമ്പിൽ നടത്തുന്ന അനുഷ്ഠാനരൂപമാണ് തീയാട്ട്. തിരുവല്ല, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുളള ഭഗവതി ക്ഷേത്രങ്ങളിൽ തീയാട്ട് നടത്തിവരാറുണ്ട്. ഗണപതി, ശിവൻ, സരസ്വതി എന്നിവരെ സ്തുതിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുക. അതിനു ശേഷം മുടി (കിരീടം) അണിയുന്നു. മുടിയേറ്റിനുപയോഗിക്കുന്നതിനേക്കാൾ ചെറിയ കിരീടമാണിത്.
തീയാട്ടിൽ പൊതുവേ അവതരിപ്പിക്കുന്ന കഥ കാളിയും ദാരികനും തമ്മിലുളള യുദ്ധത്തിന്റേതാണ്. അമ്പലവുമായി ബന്ധപ്പെട്ടുളള തീയാട്ട് ഉണ്ണി സമുദായത്തിൽ പെട്ടവരാണ് അവതരിപ്പിക്കാറുളളത്. കോട്ടയം ടൗണിനടുത്തുളള പളളിപ്പുറത്തു കാവിൽ എല്ലാ വെളളിയാഴ്ച്ചയും അനുഷ്ഠാനമായി തീയാട്ട് നടത്തിവരുന്നുണ്ട്.